നഗരസഭയിലെ വീടുകളിലേക്ക് ഒരു സംഘം വന്ന് കുഴിയെടുത്ത്, വൃക്ഷത്തൈ നട്ട്, മണ്ണുമൂടി, ആദ്യ നന നനച്ച് പോവുകയാണ് ചെയ്യുക. വീട്ടുടമ പിന്നീട് ആ തൈ നനച്ച് സംരക്ഷിച്ചാൽ മതി. ഇങ്ങനെ ഈ സംഘം ഒരു ദിവസം 30 മുതൽ 45 വരെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നടും. തൈ നടുന്ന വീട്ടിലെ ഗൃഹനാഥനെ വൃക്ഷതൈയുടെ ഉടമയായും രണ്ട് കുടുംബാംഗങ്ങളെ സംരക്ഷകരായും കരുതി അവരുടെ ഫോൺ നമ്പറുകൾ ഇവർ ശേഖരിക്കും. ആവശ്യമായ ഫോളോ അപ്പ് നടത്തുകയും ചെയ്യും.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സന്റെ വീട്ടുവളപ്പിൽ വച്ച് ചെയർപേഴ്സൺ എൻ സാഹിറ അവക്കാഡോ തൈ ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു. പരിസ്ഥിതി പയ്യോളിയുടെ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ട്രീ ബ്യൂട്ട് കോ-ഓർഡിനേറ്റർ എം റസീല പദ്ധതി വിശദീകരിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞാമു ഹരിത സന്ദേശം നൽകി. വാർഡ് കൗൺസിലർമാരായ നിഷാ ഗിരീഷ്, എം ടി നിഹാൽ, പി വി നിതീഷ്, പരിസ്ഥിതി പയ്യോളിയുടെ സെക്രട്ടറി വിജയൻ പെരിങ്ങാട്, രാജൻ കൊളാവിപ്പാലം, എൻ കെ ശശി, അനിൽകുമാർ ഇരിങ്ങൽ മുസദിക്ക് പയ്യോളി, കെ പി വഹാബ്, മുഹമ്മദ് റാഫി, സനീജ നൗഫൽ തുടങ്ങിയവർ സംസാരിച്ചു. പ്രദീപ് കണിയാറിക്കൽ പരിസ്ഥിതി കവിത ചൊല്ലി.
ആദ്യദിവസം 40 വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു. വരും ദിവസങ്ങളിൽ ഒന്നിലേറെ സംഘങ്ങൾ വന്നു വൃക്ഷത്തൈകൾ നടും.
.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.