തൃശ്ശൂർ: കലയും കൗമാരവും മാറ്റുരച്ച 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരിയിൽ ഇന്ന് കൊടിയിറങ്ങും. അഞ്ച് ദിവസമായി നീണ്ടുനിന്ന കലാമാമാങ്കത്തിന് വിരാമമിട്ട് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ മുഖ്യാതിഥിയായി എത്തും.
കപ്പിനായി കടുത്ത പോരാട്ടം
സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കണ്ണൂരും ആതിഥേയരായ തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇനി വെറും 8 മത്സരഫലങ്ങൾ കൂടി പുറത്തുവരാനിരിക്കെ നേരിയ പോയിന്റ് വ്യത്യാസത്തിലാണ് ജില്ലകൾ മുന്നേറുന്നത്.
നിലവിലെ പോയിന്റ് നില:
കണ്ണൂർ: 990 പോയിന്റ് (ഒന്നാം സ്ഥാനം)
തൃശ്ശൂർ: 983 പോയിന്റ് (രണ്ടാം സ്ഥാനം)
പാലക്കാട്: 982 പോയിന്റ് (മൂന്നാം സ്ഥാനം)
നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് നിലവിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആവേശമായി നാടോടി നൃത്തം
കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് ഒന്നാം വേദിയായ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന നാടോടി നൃത്തമാണ് പ്രധാന ആകർഷണം. ഞായറാഴ്ചയായതിനാൽ തന്നെ നഗരത്തിലേക്ക് വൻ ജനപ്രവാഹമാണ് ദൃശ്യമാകുന്നത്. സമാപന ചടങ്ങോടനുബന്ധിച്ച് തൃശ്ശൂർ നഗരത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.