
പയ്യോളി നഗരസഭയിൽ ഡിവിഷൻ 21ൽ നഗരസഭ ബസ്റ്റാൻഡിന് സമീപം സിഗ്മ ലോഡ്ജിന് മുൻവശം സ്ഥലം കയ്യേറി അനധികൃതമായി മതിൽ നിർമ്മിക്കുന്നത് ശ്രദ്ധയിൽപെട്ടതിൽ നഗരസഭ അസിസ്റ്റൻറ് എഞ്ചിനീയർ മേൽ പ്രവൃത്തി നിർത്തിവെക്കാൻ അവശ്യപ്പെട്ട് ജൂൺ 6 ന് സ്റ്റോപ്പ് മെമ്മോ നൽകിയതും ആ ദിവസം തന്നെ മേൽ കാര്യം ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കാൻ പയ്യോളി പോലീസിന് നഗരസഭ സെക്രട്ടറി പരാതി നൽകിയതുമണ്. ആ ദിവസം തന്നെ താലൂക്ക് സർവേയർക്ക് ഹൈവേയുടെ സ്ഥലം കയ്യേറിയിട്ടുണ്ടോ എന്ന് പരിശോധിച്ച് NH അതിർത്തി നിർണ്ണയിക്കാനും ലെറ്റർ നൽകുകയും മേൽകാര്യം അറിയിച്ചുകൊണ്ട് LANH തഹസിൽദാർക്ക് ലെറ്റർ നൽകുകയുമുണ്ടായി.
മേൽകാര്യത്തിൽ പയ്യോളി വില്ലേജ് ഓഫിസർക്കും ലെറ്റർ നൽകിയതാണ്.
ജൂൺ 18 ന് മേൽ സ്ഥലം കയ്യേറി അനധികൃതമായി മതിൽ നിർമ്മിച്ചത് നിയമപരമല്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനുള്ളിൽ പൊളിച്ച് മാറ്റാൻ നിർദേശിച്ചു കൊണ്ട് നഗരസഭ അസിസ്റ്റൻറ് എഞ്ചിനീയർ സ്റ്റോപ്പ് മെമോ നൽകിയതും അനധികൃതമായി മതിൽ നിർമ്മിച്ചത് പൊളിച്ച് കളഞ്ഞിട്ടുള്ളതുമാണ്.
യഥാർത്ഥ്യം ഇങ്ങനെ ആയിരിക്കെ മറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യം വെച്ചിട്ടുള്ളതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഉള്ളതുമാണ്.
1 Comments
പയ്യോളി പേരാമ്പ്ര റോഡിൽ മേലടി എ എൽ പി സ്കൂളിന് ഓപ്പോസിറ്റ് സൈഡിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റ് സമുച്ചയത്തിനെതിരെ പത്തിൽ അധികം പരാതികൾ തൊട്ടടുത്ത വീട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിൽ അവർ പയ്യോളി മുനിസിപ്പാലിറ്റിക്ക് നൽകിയിരുന്നു ഫ്ലാറ്റ് നിർമിക്കുമ്പോൾ ഗ്രൗണ്ട് ഫ്ലോർ മുഴുവൻ പാർക്കിംഗ് ഏരിയ ആയിരുന്നു എന്നാൽ പിന്നീട് അത് മുഴുവൻ കെട്ടി കുടുക്കി റൂമുകൾ ആക്കി മാറ്റി ഇത് വിജിലൻസ് തടയുകയും തൊട്ടടുത്ത ദിവസം പയ്യോളി മുനിസിപ്പാലിറ്റി വർക്ക് തുടരാനുള്ള അനുവാദം ഉടമയ്ക്ക് നൽകി ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ് അതുപോലെ അവിടുത്തെ ബാങ്ക് നിർമ്മാണം മുഴുവൻ ടാങ്കുകളും ചെങ്കല്ലുകൾ മണ്ണ് കൊണ്ട് കെട്ടി നിർമ്മിച്ചതായിരുന്നു സെപ്റ്റിക് ടാങ്ക് തന്നെ വേണമെന്ന് മുനിസിപ്പാലിറ്റി എൻജിനീയർ പറഞ്ഞു എന്നാൽ നിരന്തരമായി അടുത്ത വീട്ടുകാർ മുനിസിപ്പാലിറ്റിയെ സമീപിച്ചപ്പോൾ അതിൽ ഒരു ടാങ്ക് മാത്രം കോൺക്രീറ്റ് ചെയ്തു സെപ്റ്റിക് എന്ന പേര് മാറ്റുകയും ഉണ്ടായി ബാക്കിയെല്ലാം ഈ ടാങ്കുമായി പിവിസി പൈപ്പ് വഴി കണക്ട്രാണ് . അവിടുത്തെ കിണറുമായി ഒരു റൂമിന്റെ വ്യത്യാസമേ ഈ ടാങ്കിനുള്ളൂ കുടിവെള്ളം മലിനമാവാൻ ഇത് മതി കാരണം മുനിസിപ്പാലിറ്റിയിൽ പരാതിയുമായി ചെന്ന് തൊട്ടടുത്ത വീട്ടുകാരനെ അവിടുത്തെ മിനിസ്റ്റീരിയൽ സ്റ്റാഫ് മോശമായ ഭാഷയിൽ കൈകാര്യം ചെയ്തു . ഇതൊക്കെ നടക്കുന്ന സ്ഥലത്ത് മുകളിൽ കൊടുത്ത വാർത്തയും മറ്റു ചില മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കില്ലേ ഇപ്പോഴും പല ദിവസങ്ങളിലും രാത്രി സമയങ്ങളിൽ ആ ഫ്ലാറ്റിൽ നിന്ന് പ്രേതാലയം പോലെ കൂക്കിയും കരച്ചിലും ഒക്കെയാണ് പതിവ് ഇത് അടുത്ത വീട്ടുകാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് ഇത്തരം ജനങ്ങളുടെ ബുദ്ധിമുട്ടിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന അവസ്ഥ മാറ്റിയില്ലെങ്കിൽ ജനം പ്രതികരിക്കും
ReplyDeleteReaders, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.