പയ്യോളി: ടി.എസ്. ജി.വി.എച്ച്.എസ്.എസ് പയ്യോളി സ്കൂളിൽ പ്രവർത്തിക്കുന്ന മിൽമ ബൂത്തും കാന്റീനും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപണം. ജില്ലാ പഞ്ചായത്തിന്റെ സ്ഥലത്ത് പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ ഉപഡയറക്ടർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുൽഖിഫിൽ പരാതിയിൽ പറയുന്നു.
ഈ വിഷയത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. സ്കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ/അനുബന്ധ അധ്യാപകർ ജില്ലാ പഞ്ചായത്തിന്റെ അനുവാദമില്ലാതെ ഈ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ സൗകര്യം ഒരുക്കി നൽകിയെന്നും, ഡെപ്പോസിറ്റും വാടകയും കൈപ്പറ്റിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥാപനങ്ങളിൽ നിന്നുള്ള വാടക വരുമാനത്തിന്റെ കണക്കുകൾ ആരെയാണ് ബോധിപ്പിക്കാറുള്ളതെന്ന് വ്യക്തമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ, ജില്ലാ പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഇത്തരം സംരംഭങ്ങൾ പ്രവർത്തിക്കുന്ന സ്കൂളുകളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും, സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ചില താൽപ്പര്യ കക്ഷികൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും വി.പി. ദുൽഖിഫിൽ പരാതിയിൽ ആരോപിക്കുന്നു.
ഈ വിഷയം ജില്ലാ പഞ്ചായത്തിന്റെ സ്വത്ത് വകകൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതായതുകൊണ്ട് അതീവ ഗൗരവത്തോടെ കാണണമെന്നും, ഇത് അധികാര ദുർവിനിയോഗമാണെന്നും പരാതിയിൽ പറയുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.