അഹമ്മദാബാദ്: എല്ലാ യാത്രക്കാരും മരിച്ചതായി വിവരം. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ അപകടത്തിൽ നിന്നും ആരെങ്കിലും രക്ഷപ്പെട്ടതായി പറയാനാകില്ലെന്ന അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ജി എസ് മാലിക്. അറിയിച്ചു
അപകടത്തിൽ 50ഓളം പേർക്ക് പരുക്കേറ്റു. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്.
വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടമുണ്ടായത്. മരിച്ചവരിൽ 4 എംബിബിഎസ് വിദ്യാർഥികളും ഒരു ബിരുദാനന്തര ബിരുദ വിദ്യാർഥിയും ഉൾപ്പെടുന്നു.
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 232 യാത്രക്കാരും 10 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. വിമാനാപകടത്തിൽ 170 പേർ മരിച്ചതായാണ് വിവരം. 104 പുരുഷന്മാരും 112 സ്ത്രീകളും 12 കുട്ടികളുമാണ് ഇതിലുള്ളത്. കുട്ടികളിൽ 2 പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെടുന്നതായി വിവരം ലഭിക്കുന്നു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.