വടകര : കേരളത്തിൽ പരാജയമാണെന്ന് നിരവധി സ്ഥലത്ത് തെളിഞ്ഞ സോയിൽ നെയിലിങ് പദ്ധതി വടകര നാഷണൽ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നതിനെതിരെ വടകരയിൽ എസ്ഡിപിഐ കരാർ കമ്പനിയുടെ പണി തടഞ്ഞു പ്രതിഷേധ സമരം നടത്തി.
കഴിഞ്ഞ മഴക്കാലത്തിന് മുമ്പായിരുന്നു മുക്കാളിയിലും മടപ്പള്ളിയിലും മൂരാടും സോയിൽ നെയിലിങ് പദ്ധതി നടപ്പിലാക്കിയത്.
അന്ന് തന്നെ ജനങ്ങൾ ആശങ്ക രേഖപ്പെടുത്തിയതാണ്.
പക്ഷേ പുതിയ സാങ്കേതികവിദ്യയാണെന്നും ഇത് ഇവിടെ അനുയോജ്യമാണെന്നും പറഞ്ഞായിരുന്നു കോടികൾ മുടക്കി പദ്ധതി ഇവിടങ്ങളിൽ നടപ്പിലാക്കിയത്. എന്നാൽ മഴ ശക്തിയാർജിച്ചതോടെ മതിലുകൾ നിലംപൊത്തുകയായിരുന്നു.
ഇതിന്റെ പേരിൽ ഒരുപാട് ദിവസം ഗതാഗത തടസ്സം ഉണ്ടാവുകയും ജനങ്ങൾ ഏറെ ദുരിതത്തിൽ ആവുകയും ചെയ്തിരുന്നു.
ഇവിടങ്ങളിലൊക്കെ തട്ടുതട്ടായുള്ള കോൺക്രീറ്റ് മതിലാണ് അനുയോജ്യം എന്ന് പിന്നീട് ഇവർ സമ്മതിക്കുകയും ചെയ്തതാണ്. പക്ഷേ തകർന്നുവീണിട്ട് ഒരു വർഷത്തോടടുത്തിട്ടും പുനർനിർമ്മാണം ഇവിടങ്ങളിൽ നടക്കുകയോ ജനങ്ങളുടെ ഭീതി അകറ്റാനോ മുക്കാളിയിൽ കുടിയൊഴിപ്പിക്കപ്പെട്ട വർക്ക് സംരക്ഷണം ഒരുക്കാനും ഇവർക്ക് സാധിച്ചിട്ടില്ല എന്നിരിക്കെവീണ്ടും വടകര പഴങ്കാവ് നാഷണൽ ഹൈവേയിൽ ഇവിടുത്തെ കാലാവസ്ഥയിൽ പരാജയമാണെന്ന് തെളിഞ്ഞ സോയിൽ നെയിലിങ് മതിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്.
വടകര മേഖലയിൽ മാത്രം മൂന്നു സ്ഥലത്ത് ഈ പദ്ധതി പരാജയമാണെന്ന് തെളിയുക മാത്രമല്ല ഒരുപാട് ജനങ്ങൾ ഇതിന്റെ ദുരിതം പേറുകയും ഇന്നും ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കെ ഇതിനൊരു പരിഹാരം കാണാതെ വീണ്ടും വടകര മേഖലയിൽ നിർമ്മാണവുമായി കരാർ കമ്പനി മുമ്പോട്ട് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സോയിൽ നെയിലിംഗ് വടകരയിൽ അനുവദിക്കില്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു
ഇതിനെതിരെയാണ് എസ്ഡിപിഐ പണി തടയൽ സമരം സംഘടിപ്പിച്ചത്.
പ്രതിഷേധ സംഗമത്തിൽ എസ്ഡിപിഐ വടകര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റൗഫ് അധ്യക്ഷത വഹിച്ചു.
എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാലസമരം ഉദ്ഘാടനം ചെയ്തു.
വടകര അനുയോജകമണ്ഡലം സെക്രട്ടറി ബഷീർ കെ കെ
വടകര നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി അൻസാർ യാസർ, എന്നിവർ സംസാരിച്ചു
ഉനൈസ് ഒഞ്ചിയം, നവാസ് വരിക്കോളി, സമദ് മാക്കൂൽ, അഷ്കർ എംവി, ഇസ്മായിൽ ഇ വി, ഫിറോസ് പള്ളിത്താഴെ, യഹിയ മങ്ങാട്ടുപാറ, മൂസ മലയിൽ, റാഷിദ് ഒഞ്ചിയം തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.