ദുബായ്: സംഘർഷാവസ്ഥ നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ നീക്കം. ഇറാനും ഒമാനും മാത്രം മേൽനോട്ടം വഹിക്കുന്ന താൽക്കാലിക ഗതാഗത പാത സൃഷ്ടിക്കുന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി ഇറാൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് ലഭ്യമാകുന്ന വിവരം.
നിലപാട് വ്യക്തമാക്കി അമേരിക്ക
അതേസമയം ഹോർമുസ് കടലിടുക്കിൽ ഇറാന് പൂർണ്ണ മേൽക്കൈ നൽകുന്ന തരത്തിലുള്ള യാതൊരു കരാറും അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാൽ ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും കരാർ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ സ്ഥിരീകരിച്ചു. ചർച്ചകൾ അനുകൂലമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഇറാൻ ഭരണകൂടവും അറിയിച്ചിട്ടുണ്ട്.
നിർണ്ണായക പ്രഖ്യാപനം ഉടൻ
വിഷയത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ നിർണ്ണായകമായ ഒരു ധാരണ ഉണ്ടായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകിയിരുന്നു. അന്താരാഷ്ട്ര നാവിക പാതയിലെ തടസ്സങ്ങൾ നീങ്ങുന്നതോടെ ആഗോള എണ്ണ വിപണിയിലടക്കം നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.