ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ വാറന്റ്
ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് അയച്ചത്. അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവിറക്കിയത്.
ടിമ്പർ കമ്പനി ഉടമ നൽകിയ പരാതി
വനംവകുപ്പിന്റെ ഔദ്യോഗിക പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയനാട്ടിൽ നിന്ന് അനധികൃതമായി ഈട്ടിമരം മുറിച്ചുകടത്തുകയും, അത് എറണാകുളം അമ്പലമേടിലുള്ള ടിമ്പർ കമ്പനിക്ക് വിൽക്കുകയുമായിരുന്നു എന്നാണ് കേസ്. വ്യാജ രേഖകൾ കാണിച്ച് വിശ്വാസവഞ്ചന നടത്തിയെന്നും തങ്ങളെ കബളിപ്പിച്ചെന്നും കാട്ടി കമ്പനി ഉടമ തന്നെയാണ് പോലീസിൽ പരാതി നൽകിയത്.
ഹൈക്കോടതി ഹർജി തള്ളി; പിന്നാലെ വാറന്റ്
കേസ് നിലനിൽക്കില്ലെന്നും മരം മുറിച്ചു കടത്താൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും വാദിച്ച് പ്രതികൾ മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആ ഹർജി കോടതി തള്ളിയിരുന്നു. തുടർന്ന് കോടതിയിൽ നേരിട്ട് ഹാജരാകാതിരുന്നതോടെയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. വാറന്റ് വന്നതോടെ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.