ദില്ലി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നുള്ള വീഡിയോ പോസ്റ്റ് നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പ്രമുഖ ടെക് കമ്പനിയായ മെറ്റ (Meta). എ.ഐ (AI) ഓട്ടോമേറ്റഡ് ഫിൽറ്ററുകൾക്ക് സംഭവിച്ച സാങ്കേതിക തകരാറാണ് വീഡിയോ ഡിലീറ്റ് ചെയ്യപ്പെടാൻ കാര്യമെന്നാണ് മെറ്റയുടെ ഔദ്യോഗിക വിശദീകരണം. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കുമെന്നും കമ്പനി കേന്ദ്ര സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മെറ്റയുടെ വാദം തള്ളി ഐടി മന്ത്രാലയം
എന്നാൽ സാങ്കേതിക തകരാറാണെന്ന മെറ്റയുടെ വിശദീകരണം കേന്ദ്ര ഐടി മന്ത്രാലയം പൂർണ്ണമായും തള്ളിക്കളഞ്ഞു. പ്രമുഖരുടെ അക്കൗണ്ടുകൾക്ക് നേരെ ഇത്തരം വീഴ്ചകൾ ഉണ്ടാകുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഭാവിയിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷയും കർശന മേൽനോട്ടവും ഉറപ്പാക്കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനകൾ ഇനി മുതൽ ഇത്തരം വിവിഐപി അക്കൗണ്ടുകളിൽ ഉണ്ടാകുമെന്നും കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്.
ഉന്നതതല ചർച്ചകൾ ഉടൻ
സംഭവവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിനായി വരും ദിവസങ്ങളിൽ മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാർ പ്രതിനിധികളുമായി നേരിട്ട് ചർച്ചകൾ നടത്തും. രാജ്യത്തെ പ്രമുഖരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ സുരക്ഷയും സുതാര്യതയും പൂർണ്ണമായി ഉറപ്പാക്കുന്നതിൽ ഈ ഉന്നതതല യോഗം നിർണായകമാകും എന്നാണ് കരുതപ്പെടുന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.