Ticker

6/recent/ticker-posts

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഇറാൻ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു, 63 പേർക്ക് പരിക്ക്; വിമാന സർവീസുകൾ നിർത്തിവെച്ചു



കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ   ഇറാൻ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു ബുധനാഴ്ചയുണ്ടായ ദാരുണമായ അപകടത്തിൽ വിമാനത്താവള ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ 63 പേർക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം. സ്ഫോടനത്തെത്തുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടുകയും കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി നിർത്തിവെക്കുകയും ചെയ്തു.


കനത്ത നാശനഷ്ടം; വിമാനങ്ങൾ തിരിച്ചുവിട്ടു

വിമാനത്താവളത്തിലെ ടെർമിനൽ വൺ (Terminal 1) കേന്ദ്രീകരിച്ചാണ് സ്ഫോടനമുണ്ടായതെന്ന് കുവൈറ്റ് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുള്ള അൽ രാജ്ഹി വ്യക്തമാക്കി. അപകടത്തിൽ ടെർമിനലിനും വിമാനത്താവളത്തിലെ മറ്റ് അനുബന്ധ സൗകര്യങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സുരക്ഷ മുൻനിർത്തി വിമാനത്താവളത്തിന്‍റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായും കുവൈറ്റിലേക്ക് വരേണ്ട വിമാനങ്ങൾ സൗദി അറേബ്യ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള അടുത്തുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും അദ്ദേഹം അറിയിച്ചു.


പരിക്കേറ്റവരിൽ 7 പേരുടെ നില ഗുരുതരം

സ്ഫോടനത്തിൽ പരുക്കേറ്റ 63 പേരെ വിവിധ ഏഴ് ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സുന്ദ് അറിയിച്ചു. ഇതിൽ ഏഴ് പേരുടെ പരുക്ക് അതീവ ഗുരുതരമാണെന്നും അവർ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച ഇന്ത്യൻ സ്വദേശിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്.

Post a Comment

0 Comments