Ticker

6/recent/ticker-posts

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾ കുടുങ്ങി; 611 ജീവനക്കാരുടെ സുരക്ഷയിൽ ആശങ്ക; നയതന്ത്ര ചർച്ചകൾ സജീവം


​ന്യൂഡൽഹി: ഇസ്രായേൽ-യുഎസ് സഖ്യം ഇറാനെതിരെ നടത്തിയ ആക്രമണത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ 21 ഇന്ത്യൻ ചരക്കുകപ്പലുകളും ടാങ്കറുകളും കുടുങ്ങിക്കിടക്കുന്നു. ഇവയിലായി ആകെ 611 ഇന്ത്യൻ ജീവനക്കാരാണുള്ളത്. കപ്പലുകൾക്ക് കടലിടുക്ക് കടന്നുപോകാൻ ഇറാന്റെ അനുമതിക്കായി ഇന്ത്യ നയതന്ത്ര ചർച്ചകൾ ഊർജിതമാക്കി.
​നേരത്തെ രണ്ട് എൽ.പി.ജി ടാങ്കറുകൾക്ക് ഇറാൻ യാത്രാാനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ കൂടുതൽ കപ്പലുകളെ മോചിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. മാനുഷിക പരിഗണന കണക്കിലെടുത്ത് ഇറാനിയൻ റെഡ് ക്രസന്റിനായി ഇന്ത്യ കഴിഞ്ഞ ദിവസം മരുന്നുകൾ കൈമാറിയിരുന്നു. ഡൽഹിയിലെ ഇറാൻ എംബസി വഴി നൽകിയ ഈ സഹായത്തിന് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. അതിർത്തി രാജ്യങ്ങൾ വഴി റോഡ് മാർഗ്ഗമായിരിക്കും ഈ മരുന്നുകൾ ഇറാനിലെത്തിക്കുക.
​ആഭ്യന്തര എൽ.പി.ജി വിതരണത്തിൽ ആശങ്ക
​കപ്പലുകൾ കുടുങ്ങിയതോടെ രാജ്യത്തെ എൽ.പി.ജി ലഭ്യതയിൽ ആശങ്ക ഉയരുന്നുണ്ടെങ്കിലും ആഭ്യന്തര ഉൽപാദനം 40 ശതമാനം വർധിപ്പിക്കാനായത് കേന്ദ്ര സർക്കാരിന് ആശ്വാസമായിട്ടുണ്ട്.
​പൈപ്പ് ലൈൻ വിതരണം: പ്രതിസന്ധി മറികടക്കാൻ കൂടുതൽ മേഖലകളിലേക്ക് പൈപ്പ് വഴി ഗ്യാസ് (PNG) എത്തിക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി.
​അധിക വിഹിതം: പി.എൻ.ജി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതത്തിൽ നിന്ന് 10 ശതമാനം അധിക എൽ.പി.ജി നൽകാനും തീരുമാനമായിട്ടുണ്ട്

Post a Comment

0 Comments