തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അത് നിരസിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോകളിൽ വിശദീകരണവുമായി ജില്ലാ പഞ്ചായത്തംഗം ടി.എൽ. ആതിര ഗ്രേസ്. താൻ മുഖ്യമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും അവർ വ്യക്തമാക്കി.
ആതിര ഗ്രേസ് പറയുന്നത്:
മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയത് സെൽഫി എടുക്കാനല്ല, മറിച്ച് മുമ്പ് നൽകിയ ഒരു നിവേദനത്തിന്റെ പുരോഗതിയെക്കുറിച്ച് സംസാരിക്കാനാണ്. മുഖ്യമന്ത്രിക്ക് അരികിലെത്തിയ സമയത്ത് ഫോണിൽ ഒരു കോൾ വന്നു. സ്വാഭാവികമായും ഫോണിലേക്ക് ശ്രദ്ധിച്ചപ്പോൾ മുഖ്യമന്ത്രി കടന്നുപോയി. ഇതിനിടയിൽ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെയും മറ്റും അറിയിച്ചു.
മനപ്പൂർവം തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് വീഡിയോകൾ പ്രചരിപ്പിക്കപ്പെടുന്നത്. മുഖ്യമന്ത്രിയോട് സംസാരിക്കാനാണ് താൻ ശ്രമിച്ചതെന്നും ആതിര ഗ്രേസ് കൂട്ടിച്ചേർത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.