തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തെത്തുടർന്ന് തലസ്ഥാന നഗരിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. നഗരത്തിലേക്കെത്തുന്ന വാഹനങ്ങൾ അതിർത്തികളിൽ വച്ചുതന്നെ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ:
റെഡ് സോൺ പ്രഖ്യാപനം: ശംഖുമുഖം, എയർപോർട്ട് പരിസരം, പുത്തരിക്കണ്ടം, കിഴക്കേകോട്ട എന്നീ പ്രദേശങ്ങൾ നാളെയും താൽക്കാലിക റെഡ് സോണായി തുടരും.
നിരോധനങ്ങൾ: ഈ പ്രദേശങ്ങളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾ, ഡ്രോൺ ക്യാമറകൾ, ബലൂണുകൾ, പട്ടങ്ങൾ എന്നിവ പറത്തുന്നത് കർശനമായി നിരോധിച്ചു. ലേസർ ബീം ലൈറ്റുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
ഗതാഗത നിയന്ത്രണം: നഗരത്തിലെ പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും. സുരക്ഷാ കാരണങ്ങളാൽ പലയിടങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല.
യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ വിജയത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തുമ്പോൾ വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയെന്നാണ് വിവരം
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.