വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിക്കൊണ്ട് ഇറാനെതിരെ കടുത്ത സൈനിക നീക്കവുമായി അമേരിക്ക. യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള വൻ കപ്പൽപ്പട ഇറാൻ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വെനസ്വേലയിൽ വിന്യസിച്ചതിനേക്കാൾ വലിയ സൈനിക സന്നാഹമാണ് ഇതെന്നും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കയുമായി ഉടനടി ഒരു ധാരണയിലെത്തുന്നതാണ് ഇറാൻ ഭരണകൂടത്തിന് നല്ലതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾക്ക് തയ്യാറാകാത്ത പക്ഷം 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമറിനേക്കാൾ' ഭീകരമായ പ്രത്യാഘാതങ്ങൾ ഇറാൻ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഇറാന്റെയും സഖ്യകക്ഷികളുടെയും പ്രതികരണം
ട്രംപിന്റെ ഭീഷണികൾക്കിടയിൽ നയതന്ത്ര ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി വ്യക്തമാക്കി. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ചർച്ചകൾ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാനെ ആക്രമിച്ചാൽ ചെങ്കടലിലൂടെ നീങ്ങുന്ന കപ്പലുകൾക്ക് നേരെ പ്രത്യാക്രമണം നടത്തുമെന്ന് ഹിസ്ബുള്ളയും ഹൂതി വിമതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാഖിനും ട്രംപിന്റെ താക്കീത്
ഇറാഖ് രാഷ്ട്രീയത്തിലും ട്രംപ് കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രി നൂറി അൽ മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചാൽ ഇറാഖിനുള്ള എല്ലാ സഹായങ്ങളും നിർത്തലാക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാനോട് ആഭിമുഖ്യമുള്ള നേതാവാണ് മാലിക്കി എന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. എന്നാൽ ഇത് ഇറാഖിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും താൻ പിന്മാറില്ലെന്നും നൂറി അൽ മാലിക്കി പ്രതികരിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.