വടകര പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റു.വട്ടോളി മാവുള്ള പറമ്പത്ത് ദിവാകരനാണ് മർദ്ദനമേറ്റത് ഇന്ന് പുലർച്ചയാണ് സംഭവം അന്യസംസ്ഥാന തൊഴിലാളിയാണ് മർദ്ദിച്ചതെന്ന് കരുതുന്നു.വടകര തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ഹരിശ്രീ ബസ് കണ്ടക്ടർക്കാണ് മർദ്ദനമേ റ്റത്. ബസ് പുറകോട്ട് എടുക്കുമ്പോൾ എടുക്കാതിരിക്കാൻ എഴുന്നേൽക്കാൻ പറഞ്ഞതിനെ തുടർന്ന് പ്രകോപിതനായ ഇയാൾ കണ്ടക്ടറുടെ തലയ്ക്ക് ഇടിക്കുകയായിരുന്നു ഇടയിൽ മറിഞ്ഞു വീണതോടെ അക്രമി ഓടി രക്ഷപ്പെട്ടു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദിവാകരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി സംഭവത്തിൽ വടകര പോലീസിൽ പരാതി നൽകി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.