താമരശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധം. പ്ലാന്റിന് മുന്നില്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി . കേന്ദ്രം അടച്ചുപൂട്ടും വരെ സമരം ചെയ്യാനാണ് തീരുമാനംഎന്നും സമര സമിതി. അതേസമയം, ഇന്നുമുതല്‍ പ്രവര്‍ത്തിക്കാനാണ് കേന്ദ്രത്തിന് ജില്ലാഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. എന്നാൽ അറ്റകുറ്റപണികള്‍ നടത്തിയ ശേഷമായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക.  മലിനീകരണ നിയന്ത്രണബോര്‍ഡിന്റേയും ശുചിത്വ മിഷന്റേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഫ്രഷ് കട്ട് തുറക്കാമെന്ന് ജില്ലാഭരണകൂടം നിര്‍ദേശിച്ചത്. പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണില്‍നിന്നു 20 ടണ്ണായി കുറക്കാന്‍ പ്ലാന്റ് ഉടമകള്‍ക്ക് നിര്‍ദേശം . അതിനിടെ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാത്രിയില്‍ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ പോലീസ് ഉറപ്പ് നല്‍കി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.