Ticker

6/recent/ticker-posts

കൂത്തുപറമ്പിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം:ആണ്‍സുഹൃത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. നിർണായക വിവരം പുറത്ത് വരും . ഗുരുതര ആരോപണവുമായി യുവതിയുടെ മാതാവ്

കണ്ണൂർ: കൂത്തുപറമ്പിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. റസീനയുടെ സുഹൃത്തായ റഹീസാണ് പിണറായി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കേസില്‍ ഇയാളുടെ മൊഴി നിര്‍ണായകമാണ്. ഇയാളുടെ വിശദമായ മൊഴിയെടുക്കും.

യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇയാള്‍ക്കെതിരായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും  നടന്ന കാര്യങ്ങളിൽ വ്യക്തത വരാൻ ഇയാളുടെ മൊഴി സഹായിച്ചേക്കുമെന്നാണ് പൊലീസിന്‍റെ അനുമാനം.
സദാചാര ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്‍റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 
വിവാഹ വാഗ്ദാനം നൽകി റസീനയെ പലതവണ പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തു, ആഭരണങ്ങള്‍ മോഷ്ടിച്ചു, പണം സ്വന്തമാക്കി എന്നിവയുള്‍പ്പെടെയുള്ള പരാതികളാണ് റഹീസിനെതിരെ മാതാവ് ഉയര്‍ത്തിയത്. ആത്മഹത്യക്ക് കാരണം ആണ്‍സുഹൃത്തെന്ന് പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. റസീനയുടെ പണവും സ്വര്‍ണവും ആണ്‍സുഹൃത്ത് തട്ടിയെടുത്തെന്നും പൊലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണെന്നും സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും റസീനയുടെ ഉമ്മ പറഞ്ഞു.



Post a Comment

0 Comments