ഇസ്രയേല്‍ ആക്രമണം
എന്നാൽ അവിടെ നിന്ന് ലൈവ് റിപ്പോര്‍ട്ടിംഗുമായി മാധ്യമ പ്രവര്‍ത്തകന്‍. ആക്രമിക്കപ്പെട്ട സ്റ്റുഡിയോയില്‍ അദ്ദേഹം ഉണ്ടായിരുന്നു.
രക്തം ഒലിക്കുന്ന കൈ കളുമായാണ് ഇദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തിയത്. തന്റെ കൂടെയുള്ള സഹപ്രവര്‍ത്തകര്‍ ഒരുപാട് പേര്‍ കൊല്ലപ്പെട്ടുവെന്നും തങ്ങള്‍ കുറച്ചുപേര്‍ക്ക് മാത്രമാണ് രക്ഷപെടാന്‍ സാധിച്ചതെന്നും അദ്ദേഹം പറയുന്നു. ഞങ്ങളുടെ സ്റ്റുഡിയോ ആക്രമിക്കുമെന്ന് ഇസ്രയേല്‍ പറഞ്ഞപ്പോഴും ഞങ്ങള്‍ ഇറങ്ങിപ്പോയില്ല. കാരണം, ഇസ്രയേലിന്റെ ഭരണത്തിനെതിരെ പോരാടാന്‍ ഉറച്ചവരാണ് ഞങ്ങള്‍. രക്തസാക്ഷിത്വം ഞങ്ങള്‍ക്ക് പ്രശ്‌നമല്ല – അദ്ദേഹം പറയുന്നു. അതേസമയം, സഹര്‍ ഇമാമി എന്ന വാര്‍ത്താ അവതാരക സുരക്ഷിതയാണെന്നാണ് വിവരം
തത്സമയ വാര്‍ത്താ അവതരണത്തിനിടെയാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങിന് നേരെ ആക്രമണം ഉണ്ടായത്. തത്സമയം വാർത്ത പറഞ്ഞു കൊണ്ടിരിക്കേ വാര്‍ത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റില്‍ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ പൊടിപടലങ്ങള്‍ നിറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ചാനല്‍ ആക്രമിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അക്രമത്തിന് ശേഷം ആക്രമണത്തിന് ശേഷവും ഇറാന്റെ ഔദ്യോഗിക ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കാന്‍ തയാറായില്ല. ചാനല്‍ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.