ഗാസ:സഹായ വിതരണ കേ ന്ദത്തിൽ ആക്രമണം നടത്തി ഇസ്റായേൽ ഭക്ഷണം കാത്തുനില്‍ക്കുകയായിരുന്നവർക്ക് നേരെ ഇസ്രയേല്‍ സേനയുടെ ആക്രമണം. വാണിജ്യ ട്രക്കുകള്‍ അവശ്യ ഭക്ഷണവുമായി ഗാസയിലേക്ക് പ്രവേശിക്കുന്നത് കാത്ത് നില്‍ക്കുന്ന ജനക്കൂട്ടത്തിലേക്കാണ് ഇസ്രായേല്‍ അക്രമം നടത്തിയത്.
വെള്ളിയാഴ്ച നടന്ന രണ്ട് സംഭവങ്ങളിലായി കുറഞ്ഞത് 34 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. 200 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രത്തിലാണ് വീണ്ടും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. കൂടാതെ തെക്കൻ നഗരമായ ഖാൻ യൂനിസില്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കാൻ ഇസ്രായേല്‍ സൈന്യം അടുത്തുള്ള ഒരു വീട്ടില്‍ വ്യോമാക്രമണം നടത്തിയതായി പലസ്തീനികള്‍ പറഞ്ഞു.
നുസൈറത്ത് അഭയാർത്ഥി ക്യാമ്ബിന് സമീപം അല്‍ ശുഹദ ജംഗ്ഷനിലാണ് ആദ്യത്തെ ആക്രമണം നടന്നത്. ഇവിടെ ഭക്ഷണം വിതരണം ചെയ്യാനായി കൊണ്ടുവരുന്നത് കാത്തുനില്‍ക്കുകയായിരുന്നവർക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു.
ഇസ്രായേലി സൈന്യം വെടിയുതിർത്തതിനെത്തുടർന്ന് നിരവധി പേർ ചലനരഹിതരും നിലത്ത് രക്തം വാർന്ന് കിടക്കുന്നതും കണ്ടതായി ദൃക്‌സാക്ഷിയായ യൂസഫ് നോഫാല്‍ പറഞ്ഞു. "ഇതൊരു കൂട്ടക്കൊലയായിരുന്നു," പ്രദേശത്തുനിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിലും സൈനികർ ജനങ്ങള്‍ക്ക് നേരെ വെടിയുതിർക്കുന്നത് തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു. 23 പേരുടെ മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കൊണ്ടുവന്നതായി അല്‍ ഔദ ആശുപത്രി അധികൃതർ അറിയിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരതരമാണ്.
യുഎസും ഇസ്രായേലും പിന്തുണയുള്ള ഒരു പ്രത്യേക സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലേക്ക് എത്താൻ ശ്രമിക്കുന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ സൈന്യം ആവർത്തിച്ച് വെടിയുതിർത്തിട്ടുണ്ടെന്ന് പലസ്തീനികള്‍ പറയുന്നു. നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.