തിരുവനന്തപുരം: ഇസ്ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പൊതുഇടങ്ങളിൽ പങ്കാളികളാക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരെ ശക്തമായ വിമർശനവുമായി എസ്എഫ്ഐ. സ്ത്രീകളെ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന സർക്കുലറിലെ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്എഫ്ഐ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
പൊതുസമൂഹത്തിന് അപമാനമെന്ന് എസ്എഫ്ഐ
പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലുള്ള പ്രസ്താവനകൾ ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും ചേർന്നതല്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾ നേതൃനിരയിലേക്ക് ഉയർന്നുവരുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തിൽ അവരെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനുമുള്ള ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും കുറിപ്പിൽ പറയുന്നു.
സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയും
സ്ത്രീകൾ പൊതുവേദികളിൽ എത്തുന്നതിനെയും ഇടപെടുന്നതിനെയും 'പ്രദർശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്ന് എസ്എഫ്ഐ വ്യക്തമാക്കി. ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.