യാംഗോൺ: മ്യാൻമർ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ തകർന്നുണ്ടായ അപകടത്തിൽ അഞ്ഞൂറിലധികം പേർ മരിച്ചതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. സമീപകാലത്ത് സമുദ്രത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിതെന്ന് ഐക്യരാഷ്ട്രസഭ (UN) സ്ഥിരീകരിച്ചു.
മ്യാൻമറിലെ ആഭ്യന്തര കലാപം രൂക്ഷമായ രാഖൈൻ സംസ്ഥാനത്തുനിന്നും ബംഗ്ലാദേശിലെ അതീവ ദുരിതം നിറഞ്ഞ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും മെച്ചപ്പെട്ട ജീവിതം തേടി കടൽമാർഗ്ഗം യാത്രതിരിച്ചവരാണ് ദുരന്തത്തിൽപ്പെട്ടത്.
ആശങ്കയോടെ അന്താരാഷ്ട്ര സമൂഹം
ജൂലൈ ആദ്യവാരത്തിലാണ് അന്താരാഷ്ട്ര സമൂഹത്തെ നടുക്കിയ ഈ അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട ബോട്ടുകളിൽ എത്രപേർ സഞ്ചരിച്ചിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല.
അപകടത്തിൽ സംഭവിച്ച വൻ ജീവഹാനിയിൽ അതീവ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തുന്നതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും (IOM) ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണറും (UNHCR) സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ജീവൻ പണയം വെച്ചുള്ള അഭയാർത്ഥികളുടെ ഇത്തരം കടൽയാത്രകൾ തടയുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഏകോപിതമായ ഇടപെടൽ ആവശ്യമാണെന്നും യു.എൻ ഏജൻസികൾ ഓർമ്മിപ്പിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.