Ticker

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ ഹർത്താൽ; സിലിണ്ടർ വില വർധനയിൽ പ്രതിഷേധം, ഓൺലൈൻ ഭക്ഷണവിതരണവും മുടങ്ങും


കൊച്ചി: വാണിജ്യ എൽപിജി സിലിണ്ടർ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് (മേയ് 6, ബുധനാഴ്ച) അടച്ചിടും. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രമുഖ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
  ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഹോസ്റ്റലുകൾ എന്നിവ പ്രവർത്തിക്കില്ല.
ഓൺലൈൻ ഡെലിവറി: സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഭക്ഷണവിതരണ സേവനങ്ങളും ഇന്ന് ലഭ്യമാകില്ല.
 വിവിധ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും.
പങ്കെടുക്കുന്നവർ: ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, കാറ്ററേഴ്സ് അസോസിയേഷൻ തുടങ്ങിയവർ സമരത്തിൽ അണിനിരക്കും.
പ്രതിഷേധത്തിന് പിന്നിൽ:
19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില 3000 രൂപയ്ക്ക് മുകളിലായി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെങ്കിലും, വാണിജ്യ മേഖലയിലുണ്ടായ ഈ വൻ വർധന ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments