Ticker

6/recent/ticker-posts

മരണപ്പെട്ടെന്ന് വിധിയെഴുതിയ അമ്പതുകാര യുമായി പോയി ആംബുലൻസ് കുഴിയിൽ വീണു; ജീവിതത്തിലേക്ക് തിരികെയെത്തി


ലഖ്‌നൗ: വൈദ്യശാസ്ത്രത്തിന് പോലും അവിശ്വസനീയമായി തോന്നാവുന്ന ഒരു സംഭവത്തിനാണ് ഉത്തർപ്രദേശിലെ ബറേലി സാക്ഷ്യം വഹിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോയ 50 വയസ്സുകാരി ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തി.
സംഭവത്തിന്റെ ചുരുക്കം:
ബറേലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനീത ശുക്ല എന്ന സ്ത്രീ മരിച്ചതായി ഡോക്ടർമാർ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് ഭർത്താവ് കുൽദീപ് കുമാറും ബന്ധുക്കളും ചേർന്ന് വിനീതയുടെ ശരീരം ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടായിരുന്നു.
നിമിത്തമായത് റോഡിലെ കുഴി:
യാത്രയ്ക്കിടെ ദേശീയപാതയിലെ വലിയൊരു കുഴിയിൽ വീണ് ആംബുലൻസ് ശക്തമായി ഒന്ന് കുലുങ്ങി. ഈ ആഘാതത്തിൽ ശ്വാസം നിലച്ച വിനീത പെട്ടെന്ന് സാധാരണ നിലയിൽ ശ്വസിക്കാൻ തുടങ്ങി. ഉടൻതന്നെ ആംബുലൻസ് തിരിച്ച് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിലെ ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവതിയായ വിനീത കഴിഞ്ഞ തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങി.
 

Post a Comment

0 Comments