കുവൈത്ത് സിറ്റി: കുവൈത്തിൽ അമേരിക്കൻ സേനയുടെ എഫ്-15 (F-15) യുദ്ധവിമാനം തകർന്നു വീണു. മേഖലയിൽ ഇറാൻ - ഇസ്രായേൽ സംഘർഷം കടുക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത്. വിമാനം തകർന്നുവീഴുന്നതിന്റെയും പൈലറ്റ് പാരഷൂട്ട് വഴി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ട പൈലറ്റ് സുരക്ഷിതനാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിലെ പശ്ചിമേഷ്യൻ സാഹചര്യത്തിൽ, വിമാനം തകർന്നത് ശത്രുരാജ്യങ്ങളുടെ ആക്രമണം മൂലമാണോ അതോ അബദ്ധത്തിൽ വെടിയേറ്റതാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അമേരിക്കൻ സൈനിക വൃത്തങ്ങൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാ മുൻകരുതലുമായി യുഎസ് എംബസി
മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് കുവൈത്തിലെ അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്നും എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. കുവൈത്തിന് മുകളിൽ മിസൈൽ ഭീഷണി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയാണ് പാലിക്കുന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.