തെഹ്‌റാൻ: ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി. ഇറാനിലുള്ള ഇന്ത്യക്കാർ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിലവിൽ താമസിക്കുന്ന ഇടങ്ങളിൽത്തന്നെ തുടരണമെന്നും എംബസി അറിയിച്ചു. ഔദ്യോഗിക വാർത്താ മാധ്യമങ്ങളിലൂടെ സാഹചര്യം നിരീക്ഷിക്കാനും എംബസി നിർദേശിച്ചിട്ടുണ്ട്.
തെഹ്‌റാനിൽ ഉഗ്രസ്‌ഫോടനങ്ങൾ
ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ മിസൈൽ ആക്രമണത്തെത്തുടർന്ന് ശക്തമായ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഓഫീസിന് സമീപവും മിസൈലുകൾ പതിച്ചതായാണ് വിവരം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖമനയിയെ രഹസ്യതാവളത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രായേലിന്റെ 'മുൻകരുതൽ ആക്രമണം'
ഇസ്രായേൽ പ്രതിരോധമന്ത്രി ഈ നീക്കത്തെ 'മുൻകരുതൽ ആക്രമണം' എന്നാണ് വിശേഷിപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ ഇറാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമമേഖല അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. മേഖലയിൽ സംഘർഷം കടുക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.