Ticker

6/recent/ticker-posts

കേരള ബജറ്റ് 2026: വികസന കുതിപ്പിന് വൻ പ്രഖ്യാപനങ്ങൾ; പെൻഷനും ശമ്പള പരിഷ്കരണവും മുതൽ പണരഹിത ചികിത്സ വരെ


തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. സാമൂഹിക ക്ഷേമത്തിനും പശ്ചാത്തല വികസനത്തിനും തുല്യ പ്രാധാന്യം നൽകുന്ന ബജറ്റ് പ്രസംഗം 2 മണിക്കൂറും 53 മിനിറ്റും നീണ്ടുനിന്നു. കേരള ചരിത്രത്തിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റ് പ്രസംഗമാണിത്.
ജീവനക്കാർക്കും പെൻഷൻകാർക്കും വൻ ആശ്വാസം
സർക്കാർ ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങൾ അംഗീകരിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലെ പ്രധാന ആകർഷണം.
12-ാം ശമ്പള പരിഷ്കരണം: പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് വാങ്ങി നടപ്പിലാക്കും.
ഡി.എ കുടിശ്ശിക: കുടിശ്ശികയുള്ള എല്ലാ ഡി.എ (DA), ഡി.ആർ (DR) ഗഡുക്കളും നൽകും. ഒരു ഗഡു ഫെബ്രുവരിയിലും ബാക്കിയുള്ളവ മാർച്ചിലും വിതരണം ചെയ്യും.
അഷ്വേർഡ് പെൻഷൻ: പങ്കാളിത്ത പെൻഷന് പകരം ഏപ്രിൽ 1 മുതൽ 'അഷ്വേർഡ് പെൻഷൻ' പദ്ധതി നിലവിൽ വരും. അടിസ്ഥാന ശമ്പളത്തിന്റെ 50% പെൻഷൻ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.
ഹൗസ് ബിൽഡിംഗ് അഡ്വാൻസ്: നിർത്തലാക്കിയ വീട് നിർമ്മാണ വായ്പ (HBA) പുനഃസ്ഥാപിച്ചു.
ക്ഷേമ പെൻഷനുകളിലും വേതനത്തിലും വർദ്ധനവ്
സാധാരണക്കാർക്കും താഴെത്തട്ടിലുള്ള തൊഴിലാളികൾക്കും ബജറ്റിൽ കൈനിറയെ പ്രഖ്യാപനങ്ങളുണ്ട്.
വേതന വർദ്ധനവ്: അങ്കണവാടി വർക്കർമാർ, ആശാ വർക്കർമാർ, പ്രീ-പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക്മാർ എന്നിവരുടെ വേതനത്തിൽ 1000 രൂപ വർദ്ധനവ് വരുത്തി. അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപയും വർദ്ധിപ്പിച്ചു.
ചികിത്സാ പെൻഷൻ: കാൻസർ, കുഷ്ഠം, എയ്ഡ്സ്, ക്ഷയരോഗം ബാധിച്ചവർക്കുള്ള പ്രതിമാസ പെൻഷനിൽ 1000 രൂപ വർദ്ധിപ്പിച്ചു.
പത്രപ്രവർത്തക പെൻഷൻ: 1500 രൂപ വർദ്ധിപ്പിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ
പണരഹിത ചികിത്സ: റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ പണരഹിത ചികിത്സ ഉറപ്പാക്കുന്ന 'ലൈഫ് സേവർ' പദ്ധതി.
സൗജന്യ വിദ്യാഭ്യാസം: ഡിഗ്രി തലം വരെ വിദ്യാഭ്യാസം സൗജന്യമാക്കും.
സ്കൂൾ ഇൻഷുറൻസ്: 1 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി 15 കോടിയുടെ അപകട ഇൻഷുറൻസ് പദ്ധതി.
കെ.എ.ആർ.ഇ (KARE): സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച കുട്ടികളുടെ മരുന്നിനായി 30 കോടി.
വികസന പദ്ധതികളും അടിസ്ഥാന സൗകര്യങ്ങളും
റോഡ് വികസനം: എംസി റോഡ് വികസനത്തിന് 5,217 കോടി രൂപ. കിളിമാനൂർ, പന്തളം, ചങ്ങനാശേരി ഉൾപ്പെടെയുള്ള പട്ടണങ്ങളിൽ ബൈപാസുകൾ വരും.
വിഴിഞ്ഞം തുറമുഖം: ചവറയുമായും കൊച്ചിയുമായും ബന്ധിപ്പിച്ച് 'റെയർ എർത്ത് കോറിഡോർ' സ്ഥാപിക്കും. ഇത് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റാപ്പിഡ് ട്രാൻസിറ്റ് (RRTS): തിരുവനന്തപുരം - കാസർഗോഡ് അതിവേഗ റെയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി.
പരിസ്ഥിതി സൗഹൃദ ഗതാഗതം: പഴയ ഓട്ടോകൾ പൊളിച്ച് ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് 40,000 രൂപ ബോണസും പലിശയിളവും.
സ്മരണികകളും പഠനകേന്ദ്രങ്ങളും
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വിഎസ് സെന്റർ (20 കോടി).
ശൈഖ് സൈനുദീൻ മഖ്ദൂം രണ്ടാമന്റെ പേരിൽ പൊന്നാനിയിൽ ചരിത്ര ഗവേഷണ കേന്ദ്രം (3 കോടി).
അയ്യങ്കാളി, കാവാരികുളം കണ്ടൻ കുമാരൻ പഠന കേന്ദ്രങ്ങൾക്കും ധനസഹായം പ്രഖ്യാപിച്ചു.


Post a Comment

0 Comments