Ticker

6/recent/ticker-posts

മോൻത' ചുഴലിക്കാറ്റ് ഇന്ന് കരയിലെത്തും: ആന്ധ്രാ തീരത്ത് അതീവ ജാഗ്രത; മൂന്ന് സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത



ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മോൻത' ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ കര തൊടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ് തീരമേഖലയിൽ അധികൃതർ അതീവ ജാഗ്രത തുടരുകയാണ്. ഒഡിഷ, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റ് കരയിലെത്തുമ്പോൾ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കിഴക്കൻ തീരത്തെ മൂന്ന് സംസ്ഥാനങ്ങളും സ്ഥിതിഗതികൾ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു.

ആന്ധ്രാപ്രദേശിന്റെയും ഒഡിഷയിലെ തെക്കൻ ജില്ലകളുടെയും തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഈ സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന 'മോൻത', വൈകുന്നേരം പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്ക് സമീപത്തായി കരയിൽ പ്രവേശിക്കുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. ആന്ധ്രയിലും തെക്കൻ ഒഡിഷയിലും തമിഴ്‌നാട്ടിലെ വടക്കൻ ജില്ലകളിലും രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

Post a Comment

0 Comments