തൃശൂർ: അഗതി മന്ദിരത്തിൽ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീടു പൂട്ടിപ്പോയതായി ആരോപണം. ഇതോടെ വീട്ടിലെത്തിച്ച പിതാവിന്‍റെ മൃതദേഹം വീടിനുള്ളിൽ കയറ്റായില്ല. മകനു വേണ്ടി മൃതദേഹം പുറത്ത് വെച്ച് ഏറെ നേരം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുകയായിരു്നനെന്നും ബന്ധുക്കൾ പറയുന്നു.
അരിമ്പൂർ കൈപ്പിള്ളി റിങ് റോഡൽ തോമസ് (78) ആണ് ബുധനാഴ്ച മണലൂരിലെ അഗതി മന്ദിരത്തിൽ മരിച്ചത്. ഏതാനും മാസം മുൻപാണ് മകൻ മർദിക്കുന്നുവെന്നാരോപിച്ച് തോമസ് ഭാര്യ റോസിലിയെയും കൂട്ടി വീടുവിട്ട് ഇറങ്ങിയത്. തുടർന്ന് ഇവർ ഇത് സംബന്ധിച്ച് പൊലീസിലും പരാതി നൽകിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.ഇതിനിടെയായിരുന്നു തോമസിന്‍റെ മരണം. വിവരം അധികൃതർ മകനെ അറിയിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകൻ വീട് പൂട്ടിപ്പോയ വിവരം അറിയുന്നത്. പിന്നീട് വീട്ടു മുറ്റത്തുവച്ചുതന്നെ അന്ത്യ കർമങ്ങൾ ചെയ്ത് വൈകിട്ട് എറവ് സെന്‍റ് തെരേസാസ് പള്ളിയിൽ സംസ്കാരവും നടത്തി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.