ഇസ്രായേല്‍-ഇറാന്‍ സംഘർഷം രൂക്ഷമാകുന്നു. സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥലങ്ങലേക്കു മാറ്റുകയാണ്. തെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷ ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി നിരന്തരമായി ഇടപെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചില വിദ്യാര്‍ഥികളെ എംബസിയുടെ മേല്‍നോട്ടത്തില്‍ ഇറാനിലെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്നതായും അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇറാന്റെ ഏറ്റവും പുതിയ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഹൈഫയില്‍ കാണാതായിരുന്ന മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചതോടെയാണിത്. ഇസ്രായേല്‍ ആര്‍മി റേഡിയോ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ മധ്യ ഇസ്രായേലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, പ്രകോപനമില്ലാതെ ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 224 ആയി. ഇതില്‍ 70ഓളം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി സൈനിക ജനറല്‍മാരും ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.