ഇസ്രായേൽ നഗരങ്ങൾക്ക് നേരെ ഇറാൻ 100 ൽ അധികം മിസൈലുകൾ വിക്ഷേപിച്ചു, സ്ഫോടനങ്ങൾ ടെൽ അവീവിനെയും ജറുസലേമിനെയും പിടിച്ചുകുലുക്കി
ആക്രമണത്തിനെത്തിയ ഇസ്രായേലിന്റെ രണ്ട് എഫ്-35 വിമാനങ്ങള്‍ വീഴ്ത്തിയെന്ന് ഇറാന്‍. യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനങ്ങളാണ് എഫ്-35.തകര്‍ക്കപ്പെട്ട ഒരു യുദ്ധവിമാനത്തിന്റെ പൈലറ്റിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി ഇറാനി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഒരു വനിതാ പൈലറ്റിനെ പിടികൂടി ജയിലില്‍ അടച്ചിട്ടുണ്ട്. ഇറാന്റെ തസ്‌നീം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ ഇറാന്‍ എംബസി എക്‌സ് ഹാന്‍ഡില്‍ ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്
ഒരു വനിതാ പൈലറ്റിനെ പിടികൂടി ജയിലില്‍ അടച്ചിട്ടുണ്ട്. ഇറാന്റെ തസ്‌നീം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ ഇറാന്‍ എംബസി എക്‌സ് ഹാന്‍ഡില്‍ ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്
അതേസമയം, വിമാനം വെടിവച്ചിട്ടെന്ന വാര്‍ത്ത ഇസ്രായേല്‍ നിഷേധിച്ചു. ഇറാനിയന്‍ മാധ്യമങ്ങളുടെ വ്യജാവാര്‍ത്തയാണിതെന്ന് ഐഡിഎഫ് വക്താവ് അവിച്ചേ അദ്രഈ പ്രതികരിച്ചു.
ഇസ്രായേലിന്റെ നിരവധി ഡ്രോണുകളും ഇറാന്‍ വെടിവച്ചിട്ടു. അതേസമയം, ഇസ്രായേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈലാക്രമണം തുടരുകയാണ്. തെല്‍ അവീവ് നഗരത്തിലടക്കം കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപോര്‍ട്ട്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇറാനെ ആക്രമിച്ചതിലൂടെ ഇസ്രായേല്‍ വലിയ അബദ്ധമാണ് കാണിച്ചതെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പ്രതികരിച്ചു. ഇതിനുള്ള തിരിച്ചടി ഇസ്രായേലി ജനതയുടെ ജീവിതം ദുസ്സഹമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.