വെള്ളിയാഴ്ച (June 27) വൈകിട്ട് 6 മണിയോടെ 135.30 അടിയാണ് അണക്കെട്ടിലെ വെള്ളം. സെക്കൻഡിൽ 3800 ക്യുസെക്സ് വെള്ളമാണു ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2500 ക്യുസെക്സ് വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നു. പെരിയാർ, മഞ്ജുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്നായി 883 കുടുംബങ്ങളിലെ 3220 പേരെ ക്യാംപുകളിലേക്കു മാറ്റാനാണു തീരുമാനം.
2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അതിനിടെ, ഇടുക്കി ഡാമിൽ ഇന്നലെ വെള്ളിയാഴ്ച 2360.26 അടിയായി ഉയർന്നു. ഈ മാസം 30 വരെ 2373 അടിയാണ് ഇവിടത്തെ റൂൾ കർവ് പരിധി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.