പയ്യോളി : തീവ്ര വലതുപക്ഷ ശക്തികൾ ലോകത്ത് കരുത്താർജിക്കുമ്പോൾ സഹകരണ മേഖല അതിന് ബദലാവണമെന്നും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ മൂലധനശക്തികൾ കൈകാര്യം ചെയ്യുമ്പോൾ സമ്പത്തിന്റെ കേന്ദ്രീകരണവും ദാരിദ്ര്യത്തിന്റെ സാമൂഹികവത്ക്കരണവുമാണ്ഉണ്ടാവുകയെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു . ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സൊസൈറ്റിയുടെ ശതാബ്ദിയോടനുബന്ധിച്ച് ഇരിങ്ങൽ സർഗാലയയിൽ നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . എല്ലാതരം പുതിയ സാങ്കേതികവിദ്യയും പഠിപ്പിക്കുന്ന ഒരു തൊഴിൽനൈപുണ്യ സർവ്വകലാശാല സഹകരണമേഖലയിൽ തുടങ്ങാൻ ഊരാളുങ്കൽ സൊസൈറ്റി മുൻകൈയെടുക്കണമെന്നും , ലോകം കണ്ട ബുദ്ധിജീവികളിലൊരാളാണ് യു.എൽ.സി.സി.എസ് ചെയർമാൻ രമേശ് പാലേരിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു . ചെയർമാനും തൊഴിലാളിയും രണ്ടെന്ന അന്തരമില്ലാതെ , സർ എന്ന വിളിക്കു പകരം രമേശേട്ടാ എന്നു വിളിച്ച് ഏതു തൊഴിലാളിക്കും എന്തും പറയാവുന്ന സഹോദരബന്ധമാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ കരുത്തെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആറണ സ്വരൂപിച്ച് തുടങ്ങിയ ഒരു സംഘം ആയിരകണക്കിനു കോടി രൂപയുടെ പ്രവൃത്തികൾ ഏറ്റെടുത്ത്
നടത്തുന്ന പ്രസ്ഥാനമായി വളർന്നെങ്കിൽ അതല്ലേ ലോകാത്ഭുതമെന്ന് ബി.ജെ.പി. നോർത്ത് ജില്ലാ പ്രസിഡണ്ട് സി.ആർ. പ്രൊഫുൽ കൃഷ്ണൻ പറഞ്ഞു. ഡോ : എം. കെ. മുനീർ , മുൻ എം.എൽ.എ. സി .കെ .നാണു , വി . കുഞ്ഞാലി , അഡ്വ : പി.എം. സുരേഷ് ബാബു , സി.കെ . കരീം , പി.ജി. പ്രസന്നകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.