ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ഇന്ന് രാവിലെ വിമാനമിറങ്ങിയ അദ്ദേഹം ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ പുസ്തകം കൈകളിൽ ഉയർത്തിപ്പിടിച്ചാണ് വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. വിമാനത്താവളത്തിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു.
പ്രതിഷേധ പരിപാടിക്ക് ഔദ്യോഗികമായി അനുമതി ലഭിച്ച സാഹചര്യത്തിൽ, അഭിജീത് ദീപ്കെ നേരത്തെ നിശ്ചയിച്ചിരുന്ന പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രവർത്തകർ നേരിട്ട് ജന്തർ മന്തറിലേക്ക് എത്തിച്ചേരണമെന്ന് സിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ രാവിലെ 9 മണിക്ക് ഒത്തുകൂടാനായിരുന്നു പാർട്ടി ആദ്യം ആഹ്വാനം ചെയ്തിരുന്നത്.
സോഷ്യൽ മീഡിയയിലൂടെ വരവ് അറിയിച്ചു; പ്രതിഷേധം വൈകിയേക്കും
ഇന്ന് രാവിലെ 7.37-നാണ് താൻ ഇന്ത്യയിൽ എത്തിയ വിവരം അഭിജീത് ദീപ്കെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഔദ്യോഗികമായി പങ്കുവെച്ചത്. വിമാനത്താവളത്തിലെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എടുത്ത താമസം കാരണമാണ് അദ്ദേഹം പുറത്തിറങ്ങാൻ വൈകിയതെന്ന് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.
അഭിജീത് ദീപ്കെ വിമാനത്താവളത്തിൽ നിന്നും പുറപ്പെടാൻ വൈകിയതിനെ തുടർന്ന്, ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിജെപിയുടെ പ്രതിഷേധ പരിപാടികൾ നിശ്ചിത സമയത്തേക്കാൾ വൈകിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.