കൊച്ചി: പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. രാത്രി 10.43-ഓടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം കടുത്ത ആരോഗ്യപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും, അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. മിമിക്രി രംഗത്തുനിന്നും വെള്ളിത്തിരയിലെത്തി ഒരേസമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സമാനതകളില്ലാത്ത അഭിനയപ്രതിഭയായിരുന്നു അദ്ദേഹം. വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരവധി ഹാസ്യ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി.
ഹാസ്യനടൻ എന്ന ലേബലിൽ ഒതുങ്ങാതെ കരുത്തുറ്റ സ്വഭാവനടനായും അദ്ദേഹം തിളങ്ങി. സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലെ വൃദ്ധനായ അത്തർ വിൽപ്പനക്കാരന്റെ വേഷത്തിലൂടെ 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ലാൽ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.അഭിനയത്തിന് പുറമെ ചലച്ചിത്ര സംവിധാനത്തിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. 'കറുത്ത ജൂതൻ' എന്ന ചിത്രത്തിലൂടെ 2016-ലെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ‘കമ്പാർട്ട്‌മെന്റ്’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ തന്റെ ആത്മകഥാപരമായ കുറിപ്പുകളും അദ്ദേഹം പ്രസിദ്ധീകരിച്ചു.
സുനിതയാണ് ഭാര്യ. ചന്തു, ആരോമൽ എന്നിവർ മക്കളാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.