ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. ഈ സാഹചര്യത്തിൽ രാജ്യത്തെ പ്രധാന ഊർജ്ജ നിലയങ്ങൾക്ക് ചുറ്റും 'മനുഷ്യകവചം' തീർക്കാൻ ഇറാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുൻപായി ആഗോള ഷിപ്പിംഗ് പാതയായ ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാനെ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
കായികതാരങ്ങൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന ഇറാനിയൻ യുവജനതയോട് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രധാന ഊർജ്ജ നിലയങ്ങൾക്ക് സമീപം ഒത്തുചേരാൻ ഇറാൻ കായിക യുവജന മന്ത്രാലയം നിർദ്ദേശം നൽകി.
സർക്കാർ നിലപാട്: യുവാക്കളുടെ തന്നെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു പ്രതിഷേധം ആസൂത്രണം ചെയ്തതെന്ന് ഇറാൻ സർക്കാർ വ്യക്തമാക്കി. അമേരിക്കൻ ആക്രമണം ഉണ്ടായാൽ ജനങ്ങളെ മുൻനിർത്തി പ്രതിരോധിക്കാനാണ് ഇറാന്റെ നീക്കം.
നിശ്ചിത സമയത്തിന് മുൻപ് സമാധാന കരാറിലെത്തിയില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ട് തകർക്കുമെന്നാണ് ട്രംപിന്റെ പുതിയ അന്ത്യശാസനം. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാത്ത പക്ഷം ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് അദ്ദേഹം ആവർത്തിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.