Ticker

6/recent/ticker-posts

കേരളത്തിന്റെ 'അത്ഭുത തുരങ്കം'; ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയിൽ ആദ്യ ബ്ലാസ്റ്റിംഗ്‌ മുഖ്യമന്ത്രി നിർവ്വഹിച്ചു


കോഴിക്കോട്: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമായി. വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ആദ്യഘട്ട ബ്ലാസ്റ്റിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്തു. മറിപ്പുഴയിൽ നടന്ന ചടങ്ങോടെ പദ്ധതിയുടെ ഏറ്റവും നിർണ്ണായകമായ നിർമ്മാണ ഘട്ടത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
പദ്ധതിയുടെ സവിശേഷതകൾ 
ദൂരം: 8.73 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാതയായിരിക്കും.
ചെലവ്: 2134.5 കോടി രൂപയാണ് പദ്ധതിയുടെ ആകെ അടങ്കൽ തുക.
ഫണ്ടിംഗ്: കിഫ്ബി (KIIFB) വഴിയാണ് പദ്ധതിക്ക് ആവശ്യമായ തുക ലഭ്യമാക്കുന്നത്.
 കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനാണ് (KRCL) നിർമ്മാണ മേൽനോട്ട ചുമതല.

വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2025 ഓഗസ്റ്റിൽ ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾക്കുശേഷം, ക്രഷർ യൂണിറ്റുകൾ, തൊഴിലാളികളുടെ ക്യാമ്പുകൾ തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ പൂർത്തിയാക്കിയാണ് ഇപ്പോൾ തുരങ്കം നിർമ്മിക്കുന്നതിനായുള്ള പാറ പൊട്ടിക്കൽ (Blasting) ആരംഭിച്ചത്.

Post a Comment

0 Comments