Ticker

6/recent/ticker-posts

മലാപ്പറമ്പ് പെണ്‍വാണിഭകേന്ദ്രത്തിലെ ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി : വെളിപ്പെടുത്തിയത് നടത്തിപ്പുകാരായ യുവതികൾ

കോഴിക്കോട് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ പെണ്‍വാണിഭകേന്ദ്രത്തിലെ ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയെന്ന് പോലീസ്. പെണ്‍വാണിഭം നടന്നുവന്നിരുന്ന ഫ്‌ളാറ്റ് പോലീസ് റെയ്ഡ് ചെയ്തപ്പോള്‍ പിടിയിലായ നടത്തിപ്പുകാരായ ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, വയനാട് ഇരുളം സ്വദേശിനി ബിന്ദു എന്നിവരാണ്് ചോദ്യം ചെയ്യലിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

അനാശാസ്യത്തിനായി ഫ്‌ളാറ്റിലെത്തിയിരുന്നവരെയും ഇവര്‍ മുഖേന താല്‍പര്യമുള്ള മറ്റുള്ളവരെയും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയും അങ്ങനെ കൂടുതൽ ആളുകളെഉൾപ്പെടുത്തി വാണിഭശൃംഖല വ്യാപിപ്പിക്കുകയാണ് സംഘം ചെയ്തിരുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ളവര്‍ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്

താല്‍പര്യം അറിയിക്കുന്ന ഇടപാടുകാര്‍ക്ക് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ലൊക്കേഷന്‍ കൈമാറുകയും ഫ്‌ളാറ്റിലെത്തി പണം അടയ്ക്കുന്നവരെ യുവതികളുടെ മുറിയിൽ എത്തിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. ആശുപത്രികളുടെ അടുത്താണ് ഈ ഫ്‌ളാറ്റുള്ളത്. ഇതിനാല്‍ തന്നെ രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റുമായിരുന്നു ഫ്‌ളാറ്റിലെത്തുന്ന ഇടപാടുകാരില്‍ പലരും

3500 രൂപയാണ് ഒരു ഇടപാടുകാരനില്‍നിന്ന് വാങ്ങിയിരുന്നതെങ്കിലും 1000 രൂപ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്‌ളാറ്റില്‍ എത്തിയിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു .അങ്ങനെ വലിയ പെൺവാണിഭ സംഘമാണ് ഇപ്പോൾ പോലീസിന്റെ അന്വേഷണത്തിലൂടെ പിടിയിൽ ആയിരിക്കുന്നത് സമാനമായ ഇത്തരത്തിൽ പല കേന്ദ്രങ്ങളും നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായും ഇവ പോലീസ് നിരീക്ഷിച്ചുവരികയാണെന്നുമാണ് ലഭിക്കുന്ന വിവരം

Post a Comment

0 Comments