ന്യൂഡൽഹി: ഇന്ത്യയെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പാക്കിസ്ഥാന്‍റെ ആക്രമണങ്ങൾ വീണ്ടും തകർത്തുവെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. അതിർത്തിയിലുടനീളം പല തവണ പാക്കിസ്ഥാൻ ആക്രമണം നടത്തി. 400 ഡ്രോണുകൾ വരെ ഉപയോഗിച്ച് സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൈനറ്റിക്, നോൺ കൈനറ്റിക് മാധ്യമങ്ങളിലൂടെ ഈ ഡ്രോണുകളിൽ ഭൂരിഭാഗവും ഇന്ത്യ തകർത്തു. ആക്രമണത്തിനായി പാക്കിസ്ഥാൻ തുർക്കി നിർമിത ഡ്രോണുകളും ഉപയോഗിച്ചതായി വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചു. ഭട്ടിൻഡ സൈനിക കേന്ദ്രവും പാക്കിസ്ഥാൻ ലക്ഷ്യമിട്ടിരുന്നു.
ഇന്ത്യയുടെ തിരിച്ചടിയിൽ പാക്കിസ്ഥാന് വലിയ നാശ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. പാക് ഷെൽ ആക്രമണത്തിൽ ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് കോളെജിലെ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. സ്കൂൾ അടച്ചിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. യാത്രാ വിമാനങ്ങളെ കവചമാക്കിയാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വെളിപ്പെടുത്തി.
നിലവിലെ സാഹചര്യത്തിൽ കർതാർപുർ ഇടനാഴി വഴിയുള്ള സേവനങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിർത്തി വച്ചതായും വിക്രം മിസ്രി മാധ്യമങ്ങളോട് പറഞ്ഞു. കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരും വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറിക്കൊപ്പം പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.