പയ്യോളി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി മാലിന്യ സംസ്കരണ മേഖലയിൽ നാളിതുവരെ സംസ്ഥാനം രൂപപ്പെടുത്തിയ മാതൃകകളെ ഉയർത്തി കാട്ടുന്നതിനും ആഗോള സംഗമത്തിനും അതിനൂതന സാങ്കേതിക വിദ്യകളെ സമന്വയിപ്പിച്ച് അവതരിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ മേൽനോട്ടത്തിൽ ശുചിത്വമിഷൻ്റെ നേതൃത്ത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന വൃത്തി- ദി ക്ലീൻ കേരള കോൺക്ലേവിൽ പയ്യോളിയിലെ അജൈവ പാഴ്‌വസ്തു പരിപാലനത്തിനായി നിർമ്മിച്ച MRF ന് ( മെറ്റീരിയൽ റിസോഴ്സ് ഫെസിലിറ്റി)
സംസ്ഥാന തലത്തിൽ മികച്ച മാത്യകയ്ക്കുള്ള അംഗീകാരം ലഭിച്ചു. ഒട്ടേറെ എതിർപ്പുകൾ മറികടന്ന് കേന്ദ്രം ആരംഭിച്ചതും മികച്ച സൗകര്യങ്ങളോടെ നിർമ്മിക്കാനും പരിപാലിക്കാനും കഴിയുന്നതിനാലാണ് പയ്യോളി MRF നെ മികച്ച മാത്യകയായി തെരഞ്ഞെടുത്തത്. ഇതിനുള്ള പുരസ്ക്കാരം നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഏറ്റുവാങ്ങി. MRF കേന്ദ്രത്തിനെ പറ്റി നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.സി ലതീഷ് അവതരണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസൻ , കൗൺസിലർ കെ.സി ബാബുരാജ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് വൈ. ബി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാന തലത്തിൽ മികച്ച മാത്യകയ്ക്കുള്ള അംഗീകാരം ലഭിച്ചു. ഒട്ടേറെ എതിർപ്പുകൾ മറികടന്ന് കേന്ദ്രം ആരംഭിച്ചതും മികച്ച സൗകര്യങ്ങളോടെ നിർമ്മിക്കാനും പരിപാലിക്കാനും കഴിയുന്നതിനാലാണ് പയ്യോളി MRF നെ മികച്ച മാത്യകയായി തെരഞ്ഞെടുത്തത്. ഇതിനുള്ള പുരസ്ക്കാരം നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഏറ്റുവാങ്ങി. MRF കേന്ദ്രത്തിനെ പറ്റി നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.സി ലതീഷ് അവതരണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസൻ , കൗൺസിലർ കെ.സി ബാബുരാജ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് വൈ. ബി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നേരത്തേ മാലിന്യ മുക്തം നവകേരള ക്യാമ്പയിൻ്റെ ജില്ലാ തല പ്രഖ്യാപനത്തിൽ പയ്യോളി MRF ന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ജില്ലാതല പരിശീന കേന്ദ്രമായി തെരെഞ്ഞെടുക്കുകയും ചെയ്തിരുന്നു.


0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.