5 കോടി രൂപ വേണമെന്ന് റെയിൽവേ; ജനങ്ങൾ ദുരിതത്തിൽ
കഴിഞ്ഞ 2016-ൽ 4.5 ലക്ഷം രൂപ റെയിൽവേയിൽ കെട്ടിവെച്ച് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം, നിർമ്മാണത്തിനായി 5 കോടി രൂപ റെയിൽവേക്ക് ഡെപ്പോസിറ്റ് ചെയ്താൽ മാത്രമേ അണ്ടർപാസ് (Underpass) അനുവദിക്കൂ എന്ന കടുത്ത സമീപനമാണ് റെയിൽവേ അധികൃതർ സ്വീകരിക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൺവൻഷൻ വിലയിരുത്തി.
എം.പിമാരുടെ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തും
നന്തിയിലെ അടിപ്പാത വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ശ്രദ്ധയിലേക്ക് കൊണ്ടുവരുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ. പ്രവീൺ കുമാർ എം.എൽ.എ വ്യക്തമാക്കി. എം.പിമാരായ ഷാഫി പറമ്പിൽ, പി.ടി. ഉഷ എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ മന്ത്രാലയത്തിൽ ഉൾപ്പെടെ സമ്മർദ്ദം ചെലുത്തി ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില കൺവൻഷനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ വിഷയം സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലത, മെമ്പർമാരായ പി.കെ. മുഹമ്മദലി, അനസ് ആയടത്തിൽ, ലീല പി.കെ., സജ്‌ന പിരിശത്തിൽ, സവിത എന്നിവർ പങ്കെടുത്തു.
രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. ജീവാനന്ദൻ മാസ്റ്റർ, കുഞ്ഞമ്മദ് കൂരളി, ടി.കെ. നാസർ, സി. ഗോപാലൻ, വിശ്വൻ എം.കെ., രജീഷ് മാണിക്കോത്ത്, ഭാസ്‌കരൻ മാസ്റ്റർ ചേനോത്ത്, റസൽ നന്തി, സനീർ വില്ലങ്കണ്ടി എന്നിവർ കൺവൻഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജനകീയ സമിതി ഭാരവാഹികളായ റഫീഖ് പുത്തലത്ത് സ്വാഗതവും പി.കെ. പ്രകാശൻ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.