Ticker

6/recent/ticker-posts

റവാഡ ചന്ദ്രശേഖർ സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ. തിങ്കളാഴ്ച (June 30) രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് റവാഡയെ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. നിലവിലെ പൊലീസ് മേധാവിയായ ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിച്ച സാഹചര്യത്തിലാണ് പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. തിങ്കളാഴ്ച വൈകീട്ട് 3 മണിയോടെ  ചുമതലയേൽക്കും.
നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍. യുപിഎസ്‌സി കൈമാറിയ മൂന്നംഗ പട്ടികയിലെ രണ്ടാമനായിരുന്നു ഐബി സ്പെഷൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖർ. നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരും പട്ടികയിൽ ഉണ്ടായിരുന്നു മറ്റു 2 പേർ. കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്നും നേരേ പൊലീസ് മേധാവി സ്ഥാനത്തെത്തുന്നയാള്‍ എന്നൊരു പ്രത്യേകതയും റവാഡയുടെ പദവിക്കുണ്ട്.

 

നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍. യുപിഎസ്‌സി കൈമാറിയ മൂന്നംഗ പട്ടികയിലെ രണ്ടാമനായിരുന്നു ഐബി സ്പെഷൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖർ. നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരും പട്ടികയിൽ ഉണ്ടായിരുന്നു മറ്റു 2 പേർ. കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്നും നേരേ പൊലീസ് മേധാവി സ്ഥാനത്തെത്തുന്നയാള്‍ എന്നൊരു പ്രത്യേകതയും റവാഡയുടെ പദവിക്കുണ്ട്.
തലശ്ശേരി എഎസ്പിയായി സർവീസ് ആരംഭിച്ച റവാഡ കൂത്തുപറമ്പു വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായിരുന്നു. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും 2012-ഓടെ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. പിന്നീട് സർവീസിൽ തിരിച്ചെത്തിയ അദ്ദേഹം പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി, തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. 1991 ബാച്ച് ഉദ്യോഗസ്ഥനായ, റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായി തെരഞ്ഞെടുത്തതോടെ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും.

Post a Comment

0 Comments