Ticker

6/recent/ticker-posts

തിരൂരിൽ മസാജ് സെന്ററിൽ യുവാവിനെ മർദിച്ച് വിവസ്ത്രനാക്കി സ്വർണവും പണവും കവർന്ന രണ്ട് യുവതികളടക്കം മൂന്ന് പേർ പിടിയിൽ





തിരൂർ: മസാജ് പാർലറിലെത്തിയ യുവാവിനെ വിവസ്ത്രനാക്കി മർദിച്ച് പണവും സ്വർണവും കവർന്ന സംഘത്തെ തിരൂർ പോലീസ് പിടികൂടി. തിരൂർ ഏറ്റിരിക്കടവിലെ 'ഔറാ വെൽനെസ്' മസാജ് സെന്റർ നടത്തിപ്പുകാരൻ തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശിനി ജയന്തി (39), ഓച്ചിറ സ്വദേശിനി വീണ (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
​സംഭവം ഇങ്ങനെ:
വെള്ളിയാഴ്ച രാത്രി 7.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെക്കൻ കുറ്റൂർ സ്വദേശി മനോജാണ് കവർച്ചയ്ക്ക് ഇരയായത്. മസാജ് ചെയ്യാനെത്തിയ മനോജിന്റെ കൈവശം പണമുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ ഇയാളെ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നു. തുടർന്ന് വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും മർദിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി 28,500 രൂപ, ഒന്നര പവൻ സ്വർണ്ണമാല, പവർബാങ്ക്, ബൈക്ക് എന്നിവ സംഘം കൈക്കലാക്കി.
​പോലീസ് നടപടി:
പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതിയായ സൗദിന്റെ പക്കൽ നിന്നും മനോജിന്റെ മാലയും ബൈക്കും പോലീസ് കണ്ടെടുത്തു. പിടിയിലായ സൗദ് പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചെന്ന പരാതിയിൽ മനോജിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
​തിരൂർ ഡിവൈഎസ്പി എ.എം. സിദ്ദീഖ്, എസ്എച്ച്ഒ അനിൽകുമാർ ടി. മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു




Post a Comment

0 Comments